Monday, 12 September 2016

പഴയത്ത് മനയ്ക്കല്‍ സുമേഷ് നമ്ബൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി


ഗുരുവായൂര്‍. ഗുരുവായൂര്‍ ക്ഷേത്രം ഓതിക്കന്‍ പഴയത്ത് മനയ്ക്കല്‍ സുമേഷ് നമ്ബൂതിരി (ആര്യന്‍ നമ്ബൂ തിരി-38) ക്ഷേത്രം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ ഒന്നു മുതല്‍ ആറുമാസമാണ് കാലാവധി.

അത് രണ്ടാം തവണയാണ് അദ്ദേഹം ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. ഇതിന് മുമ്ബ് 2012 ലാണ് മേല്‍ശാന്തിയായത്.

നറുക്കെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ് രണ്ടുപ്രാവശ്യം മേല്‍ശാന്തിയാ യിരുന്ന പഴയത്ത് സുബ്രഹ്മണ്യന്‍ നമ്ബൂതിരിയുടെ മകനാണ്.
രണ്ടു തവണ മേല്‍ശാന്തിയായ പഴയത്ത് കൃഷ്ണന്‍ നമ്ബൂതിരി ചെറിയച്ഛനാണ്.

അമ്മ. ശ്രീദേവി അന്തര്‍ജനം. ഭാര്യ കുന്നംകുളം ചിറ്റഞ്ഞുര്‍ മംഗ ലത്ത് മനയിലെ സുധ, ഗൗതം കൃഷ്ണ, ഗൗരികൃഷ്ണ എന്നിവര്‍ മക്കള്‍.

മേല്‍ശാന്തി സ്ഥാനത്തേക്ക് 46 അപേക്ഷകരുണ്ടായിരുന്നു. 45 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. 86 പേര്‍ പങ്കെടുത്തു. തന്ത്രി ചേന്നാ സ് വാസുദേവന്‍ നമ്ബൂതിരിപ്പാടു മായി നടത്തിയ കൂടിക്കാഴ്ചയില്‍84 പേര്‍ യോഗ്യത നേടി. ഉച്ചപ്പൂജയ്ക്കു ശേഷം നമസ്കാരമണ്ഡപത്തില്‍ വെള്ളികുംഭത്തില്‍ നിക്ഷേപിച്ച 84 നറുക്കുകളില്‍നിന്ന് മേല്‍ശാ ന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്ബൂതിരി നറുക്കെടുത്തു.

മേല്‍ശാന്തി സ്ഥാനത്തേയ്ക്ക് 48 അപേക്ഷകരുണ്ടായിരുന്നു. ഇതില്‍ അഞ്ച് അപേക്ഷകള്‍ തള്ളി. 43 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. 40 പേര്‍ കൂടിക്കാഴ്ചയ്ക്ക് എത്തി.

യോഗ്യരായവരുടെ പേരുകളില്‍നിന്ന് നറുക്കെടുത്താണ് മേല്‍ശാന്തിയെ നിശ്ചയിയിച്ചത്. ഗുരുവായൂരപ്പനു മുന്നിലുള്ള നമസ്കാര മണ്ഡപത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി ഹരീഷ് നമ്ബൂതിരി വെള്ളിക്കുംഭത്തില്‍നിന്ന് നറുക്കെടുത്തു.

പുതിയ മേല്‍ശാന്തി സപ്തംബര്‍ 30ന് രാത്രി ചുമതലയേല്‍ക്കും. അതിനു മുന്‍പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിയ്ക്കണം.

No comments:

Post a Comment